വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

എന്റെ മുഖംമൂടി എങ്ങനെ അഴിച്ചുവെക്കാം?

എന്റെ മുഖംമൂടി എങ്ങനെ അഴിച്ചുവെക്കാം?

 ബൈബിൾ പറയുന്നതനുസരിച്ച്‌ ജീവിക്കാൻ സമയം ചെലവഴിക്കുന്നതും ശ്രമം ചെയ്യുന്നതും ബുദ്ധിയാണോ എന്ന്‌ ദൈവത്തിന്റെ ചില ആരാധകരെങ്കിലും ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്‌. (സങ്കീർത്തനം 73:2, 3) ഇങ്ങനെയുള്ളവർ യഹോവയുടെ നിയമങ്ങൾക്ക്‌ എതിരായുള്ള കാര്യങ്ങൾ ചെയ്‌തുതുടങ്ങും. എന്നിട്ട്‌ യഹോവയെ ആരാധിക്കുന്നവരിൽനിന്ന്‌ അത്തരം കാര്യങ്ങൾ മറച്ചുവെക്കാനും ശ്രമിക്കും.

 ഇത്തരം വഴിയിലൂടെ പോകുകയും, എന്നാൽ അതിൽനിന്ന്‌ രക്ഷപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്കുവേണ്ടിയാണ്‌ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്‌.

ഈ പേജിൽ

 എന്താണ്‌ ഈ മുഖംമൂടി അണിഞ്ഞുള്ള ജീവിതം?

 മുഖംമൂടി അണിഞ്ഞ്‌ ജീവിക്കുകയെന്നു പറഞ്ഞാൽ, യഹോവയെ അനുസരിക്കാത്ത കൂട്ടുകാരുടെ ഒപ്പമായിരിക്കുമ്പോൾ തെറ്റാണെന്ന്‌ അറിയാവുന്ന കാര്യങ്ങളും നിങ്ങൾ ചെയ്യുന്നു. എന്നാൽ അതേസമയം സഭയിലെ സഹോദരങ്ങളുടെ ഒപ്പമായിരിക്കുമ്പോൾ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നതുപോലെ പെരുമാറുന്നു. രണ്ടിടത്തും നിങ്ങൾ മുഖംമൂടി അണിയുകയാണ്‌. നിങ്ങൾക്കു രണ്ടു മുഖമുള്ളതുപോലെയാണ്‌ അത്‌!

 “രണ്ടു മുഖവുമായി ജീവിക്കുമ്പോൾ രണ്ടു വശത്തുള്ളവരിൽനിന്നും നിങ്ങൾ ചിലതു മറച്ചുവെക്കുകയാണ്‌. ശരിക്കുമുള്ള നിങ്ങളെ ആർക്കും അറിയില്ല. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങൾ എല്ലാവരെയും വഞ്ചിക്കുകയാണ്‌.”—എറിൻ.

 നിങ്ങൾക്ക്‌ അറിയാമോ? മുഖംമൂടി അണിയുന്നതിൽ, നിങ്ങൾ ഒറ്റയ്‌ക്കായിരിക്കുമ്പോൾ യഹോവയ്‌ക്ക്‌ ഇഷ്ടമില്ലെന്നു നിങ്ങൾക്ക്‌ അറിയാവുന്ന കാര്യങ്ങൾ ചെയ്യുന്നതും ഉൾപ്പെടുന്നു.

 “എനിക്ക്‌ 14 വയസ്സുള്ളപ്പോൾ ഇന്റർനെറ്റിൽ മോശം ഫോട്ടോകളും വീഡിയോകളും ഞാൻ കാണാൻ തുടങ്ങി. എന്നാൽ മറ്റുള്ളവരുടെ മുമ്പിലായിരിക്കുമ്പോൾ എനിക്ക്‌ അശ്ലീലം ഒട്ടും ഇഷ്ടമില്ലാത്തതുപോലെയാണ്‌ ഞാൻ അഭിനയിച്ചത്‌. പക്ഷേ എനിക്ക്‌ അറിയാമായിരുന്നു ഞാൻ അങ്ങനെയല്ലെന്ന്‌.”—നോളൻ.

 ബൈബിൾ തത്ത്വം: “രണ്ട്‌ യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാനനെ സ്‌നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന്‌ മറ്റേ യജമാനനെ നിന്ദിക്കും.”—മത്തായി 6:24.

 മുഖംമൂടി അണിഞ്ഞ്‌ ജീവിക്കുന്നതിന്റെ അർഥം ഞാനൊരു ചീത്ത ആളാണ്‌ എന്നാണോ?

 അങ്ങനെ ആയിരിക്കണമെന്നില്ല. ശരിയാണ്‌, ചില ആളുകൾ ബൈബിൾ പറയുന്നതുപോലെ ജീവിക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ടാകും. നിങ്ങളുടെ കാര്യത്തിൽ അങ്ങനെയാണോ? അതോ താഴെ പറയുന്നതുപോലെ വേറെ എന്തെങ്കിലും കാരണങ്ങളുണ്ടോ?

  •   കൂട്ടുകാരുടെ കൂടെയായിരിക്കുമ്പോൾ ഒറ്റപ്പെട്ടുപോകുമോ എന്ന പേടിയാണോ നിങ്ങൾക്ക്‌?

  •   സഭയിലുള്ളവരെക്കാൾ നിങ്ങളുടെ ഇഷ്ടങ്ങളോടു ചേരുന്നത്‌ നിങ്ങളുടെ കൂട്ടുകാരാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?

  •   ദൈവത്തിന്റെ കല്പനകളെല്ലാം അനുസരിക്കാനുള്ള കഴിവും ശക്തിയും ഒന്നും എനിക്കില്ല എന്ന്‌ നിങ്ങൾക്കു തോന്നാറുണ്ടോ?

 “മുഖംമൂടി അണിഞ്ഞ്‌ ജീവിക്കുന്ന മിക്ക ചെറുപ്പക്കാരും ക്രിസ്‌തീയമൂല്യങ്ങളൊന്നും പങ്കുവെക്കാത്ത ആളുകളുടെ കൂടെയായിരിക്കുമ്പോഴാണ്‌ കൂടുതൽ സന്തോഷമായിട്ടിരിക്കുന്നതെന്ന്‌ എനിക്കു തോന്നാറുണ്ട്‌. കാരണം അവർക്ക്‌ എന്തിന്റെയെങ്കിലും ഭാഗമായിരിക്കണമെന്നേ ഉള്ളൂ. അത്‌ എവിടെയായാലും കുഴപ്പമില്ല.”—ഡേവിഡ്‌.

 മുഖംമൂടി അണിഞ്ഞ ഒരു കപടജീവിതം നയിക്കുന്നതിന്‌ ഈ പറഞ്ഞ കാരണങ്ങളൊന്നും ഒരു ന്യായമല്ല. എങ്കിലും നല്ല ആളുകൾപോലും ഈ കെണിയിൽ അകപ്പെടുന്നത്‌ എങ്ങനെയാണെന്നു മനസ്സിലാക്കാൻ ഇതു സഹായിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചുപോയെങ്കിൽ ഇപ്പോൾ എന്തു ചെയ്യാം?

 എന്റെ മുഖംമൂടി എങ്ങനെ അഴിച്ചുവെക്കാം?

  1.  1. ഇപ്പോഴത്തെ ജീവിതം എങ്ങനെയുള്ളതാണെന്നു ചിന്തിക്കുക. ‘ഇങ്ങനെ ജീവിക്കാനാണോ ശരിക്കും ഞാൻ ആഗ്രഹിക്കുന്നത്‌? ഇങ്ങനെ മുമ്പോട്ടു പോയാൽ എന്തായിരിക്കും അതിന്റെ അവസാനം?’

     ബൈബിൾ തത്ത്വം: ‘വിവേകമുള്ളവൻ ആപത്തു കാണുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.’—സുഭാഷിതങ്ങൾ 27:12.

  2.  2. തുറന്നുപറയുക. നിങ്ങളുടെ സാഹചര്യം മാതാപിതാക്കളോടോ യഹോവയുടെ നിയമങ്ങളെ ആദരിക്കുന്ന പക്വതയുള്ള ഒരു കൂട്ടുകാരനോടോ പറയുക. നിങ്ങൾ അവരുടെ അടുത്ത്‌ ചെന്നതിൽ അവർക്കു സന്തോഷമേ തോന്നൂ. നിങ്ങൾ ശരി ചെയ്യാൻ ആഗ്രഹിക്കുന്നതു കാണുമ്പോൾ അവർക്കു നിങ്ങളെക്കുറിച്ച്‌ അഭിമാനം തോന്നും.

    മുഖംമൂടി അണിഞ്ഞുള്ള ജീവിതത്തിൽ നിങ്ങൾ വീണുപോയെങ്കിൽ പെട്ടെന്നുതന്നെ സഹായം ചോദിക്കുക

     “എന്റെ തെറ്റുകൾ മറ്റുള്ളവരോടു തുറന്നുപറയുന്നത്‌ ഒട്ടും എളുപ്പമായിരുന്നില്ല, വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഒരു പ്രാവശ്യം അങ്ങനെ ചെയ്‌തുകഴിഞ്ഞപ്പോൾ എനിക്ക്‌ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.”—നോളൻ.

     ബൈബിൾ തത്ത്വം: “സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല; അവ ഏറ്റുപറഞ്ഞ്‌ ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.”—സുഭാഷിതങ്ങൾ 28:13.

  3.  3. പരിണതഫലങ്ങൾ അംഗീകരിക്കുക. നിങ്ങൾ ഇത്‌ ഓർക്കുന്നതു നല്ലതാണ്‌: മാതാപിതാക്കളിൽനിന്നും സഭയിൽനിന്നും നിങ്ങൾ ചില കാര്യങ്ങൾ മറച്ചുപിടിച്ചതുകൊണ്ട്‌ നിങ്ങളിലുള്ള അവരുടെ വിശ്വാസം കുറച്ചെങ്കിലും നഷ്ടമായേക്കാം. അതുകൊണ്ട്‌ മാതാപിതാക്കളോ സഭയിലെ മൂപ്പന്മാരോ ചില നിയന്ത്രണങ്ങളൊക്കെ നിങ്ങളുടെമേൽ വെക്കാൻ സാധ്യതയുണ്ട്‌. ആ പരിണതഫലങ്ങൾ അംഗീകരിക്കുക, സ്വീകരിക്കുക. അങ്ങനെ ഇപ്പോൾ മുതൽ “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ” തീരുമാനിക്കുക.—എബ്രായർ 13:18.

     ബൈബിൾ തത്ത്വം: “ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീകരിച്ചാൽ ഭാവിയിൽ നീ ജ്ഞാനിയായിത്തീരും.”—സുഭാഷിതങ്ങൾ 19:20.

  4.  4. ദൈവം നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ ഉറപ്പുള്ളവരായിരിക്കുക. യഹോവ നമ്മളെ സ്‌നേഹിക്കുന്നതുകൊണ്ട്‌ നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌ യഹോവയ്‌ക്കു നന്നായിട്ട്‌ അറിയാം. അതുകൊണ്ട്‌ നിങ്ങൾ മുഖംമൂടി അണിഞ്ഞാണ്‌ ജീവിക്കുന്നതെങ്കിൽ അതു ദൈവം അറിയും, അതു ദൈവത്തെ വിഷമിപ്പിക്കും. എങ്കിലും “ദൈവം നിങ്ങളെക്കുറിച്ച്‌ ചിന്തയുള്ളവനായതുകൊണ്ട്‌” നിങ്ങളെ സഹായിക്കാനും ശരിയായ വഴിയിലേക്കു കൊണ്ടുവരാനും ദൈവം ആഗ്രഹിക്കുന്നു.—1 പത്രോസ്‌ 5:7.

     ബൈബിൾ തത്ത്വം: “പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നു.”—2 ദിനവൃത്താന്തം 16:9.