വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

തെക്കുകിഴക്കൻ ഏഷ്യ

ഒരു വന്യമൃഗപരിരക്ഷണ സംഘടന പറയുന്നതനുസരിച്ച് 1997-നും 2011-നും ഇടയ്‌ക്കു ജന്തുക്കളുടെയും സസ്യങ്ങളുടെയും നിരവധി പുതിയ ഇനങ്ങൾ കണ്ടെത്തി. ഇവയിൽ കടുംചുവപ്പു കണ്ണുള്ള കുഴി അണലിയും (Trimeresurus rubeus) ഉൾപ്പെടുന്നു. കമ്പോഡിയ, ലാവോസ്‌, മ്യാൻമർ, തായ്‌ലൻഡ്‌, വിയറ്റ്‌നാം, ചൈനയുടെ പ്രവിശ്യയായ യുനാൻ എന്നീ പ്രദേശങ്ങൾ അടങ്ങുന്ന വിശാല മേക്കോങിലാണ്‌ ഇവയെ കണ്ടെത്തിയത്‌. 2011-ൽ കണ്ടെത്തിയവയിൽ 82 സസ്യങ്ങൾ, 21 ഉരഗങ്ങൾ, 13 മത്സ്യങ്ങൾ, 5 ഉഭയജീവികൾ, 5 സസ്‌തനികൾ എന്നിവ ഉൾപ്പെടുന്നു.

യൂറോപ്പ്

മോസ്‌കോയിലെ ഒരു പത്രറിപ്പോർട്ട് പറയുന്ന പ്രകാരം മനുഷ്യക്കടത്ത്‌ “യൂറോപ്യൻ യൂണിയനിൽ” മുഴുവനും ഗുരുതരമായ ഒരു പ്രശ്‌നമായിത്തീർന്നിരിക്കുന്നു. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, സ്‌ത്രീപുരുഷ അസമത്വം എന്നീ കാര്യങ്ങൾ മുതലെടുത്താണ്‌ ലൈംഗികചൂഷണത്തിനും നിർബന്ധിതവേലയ്‌ക്കും “മനുഷ്യാവയവങ്ങളുടെ നിയമവിരുദ്ധവ്യാപാരത്തിനും” വേണ്ടി ആളുകളെ വിൽക്കുന്നത്‌.

ന്യൂസിലൻഡ

അമിതമായി ടിവി കാണുന്നതും, കുട്ടികൾ യൗവനാരംഭത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും ടിവി കാണുന്ന ശീലം നിരീക്ഷിച്ച ഗവേഷകർ കണ്ടെത്തുകയുണ്ടായി. ‘നല്ല നിലവാരമുള്ള പരിപാടികൾ കാണുക, അതുപോലും ദിവസം ഒന്നോ രണ്ടോ മണിക്കൂറിലധികം ആകരുത്‌’ എന്ന ശുപാർശ ഈ ഗവേഷകരും പിന്തുണയ്‌ക്കുന്നു. (g14-E 05)

അലാസ്‌ക

അലാസ്‌കയിലുള്ള ഭൂരിഭാഗം ഗ്രാമങ്ങളും പുഴയുടെ തീരത്തോ സമുദ്രതീരത്തോ ആണ്‌ സ്ഥിതി ചെയ്യുന്നത്‌. 86 ശതമാനത്തോളം വരുന്ന ഗ്രാമപ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഒരു പ്രശ്‌നമാണ്‌. സാധാരണഗതിയിൽ തീരത്തു വന്ന് അടിയുന്ന മഞ്ഞുകട്ടകളാണ്‌ വെള്ളപ്പൊക്കത്തിൽനിന്ന് ഈ പ്രദേശങ്ങളെ സംരക്ഷിക്കുന്നത്‌. എന്നാൽ ഉയർന്ന താപനില നിമിത്തം, മഞ്ഞുകട്ടകൾ രൂപപ്പെടാൻ താമസിക്കുന്നതിനാൽ ശരത്‌കാലത്തുണ്ടാകുന്ന വൻമഴ ഈ പ്രദേശങ്ങളിൽ ദുരന്തം വിതയ്‌ക്കുന്നെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോകം

സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം എന്നിവപോലെ, മലിനീകരണമില്ലാത്ത ഊർജം ഉത്‌പാദിപ്പിക്കുന്നതിനു ഭീമമായ സംഖ്യകൾ മുതൽമുടക്കുന്നുണ്ടെങ്കിലും “20 വർഷത്തിനു മുമ്പ്, ശരാശരി ഒരു യൂണിറ്റ്‌ ഊർജം ഉത്‌പാദിപ്പിക്കുമ്പോൾ എത്രത്തോളം അന്തരീക്ഷം മലിനമാകുമായിരുന്നോ അതേ അളവിൽ ഇന്നും ഊർജോത്‌പാദനം അന്തരീക്ഷത്തെ മലിനീകരിക്കുന്നു” എന്ന് അന്താരാഷ്‌ട്ര ഊർജ ഏജൻസിയുടെ ഡയറക്‌ടർ ജനറലായ മറിയ വാൻ ഡെർ ഹൂവെൻ പറയുന്നു.