വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറുപ്പക്കാരേ, നിങ്ങൾക്കു സ്‌നാനമേൽക്കാനുള്ള പക്വതയായോ?

ചെറുപ്പക്കാരേ, നിങ്ങൾക്കു സ്‌നാനമേൽക്കാനുള്ള പക്വതയായോ?

“നിങ്ങളിൽ ഒരുവൻ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതു തീർക്കാനുള്ള വകയുണ്ടോ എന്നറിയാൻ അവൻ ആദ്യം ഇരുന്ന് ചെലവു കണക്കുകൂട്ടുകയില്ലയോ?” —ലൂക്കോ. 14:28.

ഗീതം: 120, 64

പിൻവരുന്ന രണ്ടു ലേഖനങ്ങൾ സത്യത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവരികയും സ്‌നാനത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്കു വേണ്ടിയുള്ളതാണ്‌

1, 2. (എ) ഇന്ന് ദൈവജനത്തിനു സന്തോഷമേകുന്ന ഒരു കാര്യം ഏതാണ്‌? (ബി) സ്‌നാനത്തിന്‍റെ അർഥം മനസ്സിലാക്കാൻ മാതാപിതാക്കൾക്കും മൂപ്പന്മാർക്കും ചെറുപ്പക്കാരെ എങ്ങനെ സഹായിക്കാനാകും?

“കുഞ്ഞായിരുന്നപ്പോൾ മുതൽ എനിക്കു മോനെ അറിയാം. മോൻ സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ‘മോൻ എന്തുകൊണ്ടാണ്‌ സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്നത്‌?’” ഒരു മൂപ്പൻ 12 വയസ്സുള്ള ക്രിസ്റ്റഫറിനോട്‌ ചോദിച്ചതാണ്‌ ഇത്‌. അങ്ങനെ ചോദിക്കാൻ അദ്ദേഹത്തിന്‌ മതിയായ കാരണങ്ങളുണ്ടായിരുന്നു. ഓരോ വർഷവും ആയിരക്കണക്കിന്‌ ചെറുപ്പക്കാർ സ്‌നാനമേൽക്കുന്നത്‌ നമ്മളെ സന്തോഷിപ്പിക്കുന്നു. (സഭാ. 12:1) എന്നാൽ ആ തീരുമാനം അവർ സ്വന്തമായിട്ട് എടുക്കുന്നതാണെന്നും സ്‌നാനത്തിന്‍റെ അർഥം എന്താണെന്ന് അവർക്ക് അറിയാമെന്നും ക്രിസ്‌ത്യാനികളായ മാതാപിതാക്കളും സഭയിലെ മൂപ്പന്മാരും ഉറപ്പുവരുത്താൻ ആഗ്രഹിക്കും.

2 ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ച് സമർപ്പണവും സ്‌നാനവും പുതിയ ഒരു ജീവിതത്തിന്‍റെ തുടക്കമാണെന്ന് ബൈബിളിൽനിന്ന് നമ്മൾ പഠിക്കുന്നു. ഈ പുതിയ ജീവിതം യഹോവയിൽനിന്ന് ധാരാളം അനുഗ്രഹങ്ങൾ കൈവരുത്തും, എന്നാൽ അതോടൊപ്പം സാത്താനിൽനിന്ന് എതിർപ്പുകളും. (സദൃ. 10:22; 1 പത്രോ. 5:8) അതുകൊണ്ടാണ്‌, ഒരു ക്രിസ്‌ത്യാനിയായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന് കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾ സമയമെടുക്കേണ്ടത്‌. മാതാപിതാക്കൾ വിശ്വാസത്തിലല്ലെങ്കിൽ സമർപ്പണത്തിന്‍റെയും സ്‌നാനത്തിന്‍റെയും അർഥം എന്താണെന്നു മനസ്സിലാക്കാൻ മൂപ്പന്മാർ സ്‌നേഹപൂർവം ചെറുപ്പക്കാരെ സഹായിക്കും. (ലൂക്കോസ്‌ 14:27-30 വായിക്കുക.) ഒരു കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാക്കാൻ തയ്യാറെടുപ്പ് ആവശ്യമായിരിക്കുന്നതുപോലെ യഹോവയെ “അന്ത്യത്തോളം” വിശ്വസ്‌തമായി സേവിക്കാൻ കഴിയണമെങ്കിൽ ചെറുപ്പക്കാർ സ്‌നാനമേൽക്കുന്നതിനു മുമ്പുതന്നെ സജ്ജരാകണം. (മത്താ. 24:13) എന്നെന്നും യഹോവയെ സേവിക്കുമെന്നുള്ള ഉറച്ച തീരുമാനമെടുക്കാൻ ചെറുപ്പക്കാരെ എന്തു സഹായിക്കും? നമുക്ക് നോക്കാം.

3. (എ) സ്‌നാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് യേശുവിന്‍റെയും പത്രോസിന്‍റെയും വാക്കുകൾ നമ്മളെ എന്തു പഠിപ്പിക്കുന്നു? (മത്താ. 28:19, 20; 1 പത്രോ. 3:21) (ബി) നമ്മൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും, എന്തിനുവേണ്ടി?

3 സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ആണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഏറ്റവും നല്ലൊരു ലക്ഷ്യമാണ്‌ അത്‌! യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാനമേൽക്കുകയെന്നത്‌ ഒരു വലിയ ബഹുമതിയാണ്‌, ഒരു ക്രിസ്‌ത്യാനി ചെയ്യേണ്ട കാര്യവുമാണ്‌. മഹാകഷ്ടത്തിന്‍റെ സമയത്ത്‌ രക്ഷ നേടുന്നതിന്‌ അതിപ്രധാനമായ ഒരു പടിയാണ്‌ ഇത്‌. (മത്താ. 28:19, 20; 1 പത്രോ. 3:21) സ്‌നാനമേൽക്കുന്നതിലൂടെ നിങ്ങൾ എന്നും യഹോവയെ സേവിക്കുമെന്ന് വാക്കു കൊടുത്തിട്ടുണ്ടെന്ന് കാണിക്കുകയാണ്‌. ആ വാക്കു പാലിക്കാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കും. അതുകൊണ്ട് നിങ്ങൾ സ്‌നാനമേൽക്കാറായോ എന്ന് മനസ്സിലാക്കാൻ പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും. (1) എനിക്ക് ഈ തീരുമാനമെടുക്കാനുള്ള പക്വതയായോ? (2) അത്‌ ചെയ്യാനുള്ള വ്യക്തിപരമായ ആഗ്രഹം എനിക്കുണ്ടോ? (3) യഹോവയ്‌ക്ക് സമർപ്പിക്കുക എന്നതിന്‍റെ അർഥം എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാമോ? നമുക്ക് ഇപ്പോൾ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യാം.

വേണ്ടത്ര പക്വത പ്രാപിക്കുമ്പോൾ

4, 5 (എ) സ്‌നാനം മുതിർന്നവർക്കുവേണ്ടി മാത്രമുള്ള ഒരു ക്രമീകരണമല്ലാത്തത്‌ എന്തുകൊണ്ട്? (ബി) പക്വതയുള്ള ക്രിസ്‌ത്യാനിയായിരിക്കുക എന്നതിന്‍റെ അർഥം എന്താണ്‌?

4 ഒരു നിശ്ചിത പ്രായമായവർ മാത്രമേ സ്‌നാനമേൽക്കാവൂ എന്ന് ബൈബിൾ പറയുന്നില്ല. സദൃശവാക്യങ്ങൾ 20:11-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്‍റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.” ശരി ചെയ്യുക, യഹോവയ്‌ക്കു സമർപ്പിക്കുക എന്നതിന്‍റെയൊക്കെ അർഥം കുട്ടികൾക്കുപോലും മനസ്സിലാക്കാൻ കഴിയുമെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. അതുകൊണ്ട് പക്വത തെളിയിക്കുകയും യഹോവയ്‌ക്കു സമർപ്പിക്കുകയും ചെയ്‌ത ഒരു ചെറുപ്പക്കാരൻ കൈക്കൊള്ളേണ്ട ഉചിതവും പ്രധാനപ്പെട്ടതും ആയ ഒരു പടിയാണ്‌ സ്‌നാനം.—സദൃ. 20:7.

5 പക്വതയുള്ളവരായിരിക്കുക എന്നതിന്‍റെ അർഥം എന്താണ്‌? പക്വത എന്നത്‌ എല്ലായ്‌പോഴും ഒരു വ്യക്തിയുടെ പ്രായത്തെയോ ശാരീരികവളർച്ചയെയോ കുറിക്കുന്നില്ല. പക്വതയുള്ളവർ “ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ തങ്ങളുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്നവരത്രേ” എന്ന് ബൈബിൾ പറയുന്നു. (എബ്രാ. 5:14) പക്വതയുള്ള വ്യക്തിക്ക് ശരി ഏതാണെന്ന് വ്യക്തമായി അറിയാം. അത്‌ ചെയ്യാൻ അദ്ദേഹം ഹൃദയത്തിൽ നിശ്ചയിക്കുകയും ചെയ്‌തിരിക്കുന്നു. അതുകൊണ്ട് അദ്ദേഹം തെറ്റിലേക്ക് എളുപ്പം ചായുകയില്ല. ശരിയായതു ചെയ്യാൻ ആ വ്യക്തിയോട്‌ എപ്പോഴും ആരെങ്കിലും പറയേണ്ട ആവശ്യവുമില്ല. മാതാപിതാക്കളോ മറ്റു മുതിർന്നവരോ കൂടെയില്ലെങ്കിലും സ്‌നാനമേറ്റ ഒരു ചെറുപ്പക്കാരൻ ശരിയായതു ചെയ്യുമെന്ന് ന്യായമായും പ്രതീക്ഷിക്കാനാകും.—ഫിലിപ്പിയർ 2:12 താരതമ്യം ചെയ്യുക.

6, 7. (എ) ബാബിലോണിലായിരുന്നപ്പോൾ ദാനിയേൽ നേരിട്ട പ്രശ്‌നങ്ങൾ എന്തൊക്കെയായിരുന്നു? (ബി) ദാനിയേൽ പക്വതയുള്ളവനാണെന്ന് തെളിയിച്ചത്‌ എങ്ങനെ?

6 ചെറുപ്പക്കാരനായ ഒരു വ്യക്തിക്ക് അത്തരം പക്വത കാണിക്കാൻ കഴിയുമോ? നമുക്കു ദാനിയേലിന്‍റെ ദൃഷ്ടാന്തം നോക്കാം. മാതാപിതാക്കളുടെ അടുക്കൽനിന്ന് ബാബിലോണിലേക്ക് കൊണ്ടുപോയപ്പോൾ ദാനിയേൽ കൗമാരത്തിലായിരുന്നിരിക്കണം. അധികം വൈകാതെതന്നെ ആ യുവാവ്‌ ദൈവത്തിന്‍റെ കല്‌പനകൾ അനുസരിക്കാത്ത ആളുകൾക്കു നടുവിലായി. നമുക്ക് ആ സാഹചര്യമൊന്ന് അടുത്ത്‌ പരിചിന്തിക്കാം. രാജാവിനെ സേവിക്കാൻ പ്രത്യേകം തിരഞ്ഞെടുത്ത ഏതാനും ചെറുപ്പക്കാരിൽ ഒരാളെന്ന നിലയിൽ ബാബിലോണിൽ ദാനിയേലിന്‌ ഒരു വിശിഷ്ടസ്ഥാനമുണ്ടായിരുന്നു. (ദാനീ. 1:3-5, 13) ഇസ്രായേലിൽ ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലായിരുന്ന സ്ഥാനമാനങ്ങൾ ബാബിലോണിൽ ദാനിയേലിനു ലഭിച്ചു.

7 യുവാവായ ദാനിയേൽ ഇതിനെയെല്ലാം എങ്ങനെയാണ്‌ കണ്ടത്‌? തനിക്ക് മാറ്റം വരുത്താനോ തന്‍റെ വിശ്വാസം ദുർബലപ്പെടുത്താനോ അവൻ ബാബിലോണിയരെ അനുവദിച്ചോ? ഒരിക്കലുമില്ല! ബൈബിൾ പറയുന്നത്‌ ബാബിലോണിലായിരുന്നപ്പോൾ “തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു” എന്നാണ്‌. അതായത്‌, വ്യാജാരാധനയുമായി ബന്ധപ്പെട്ട സകലതിൽനിന്നും അകന്നുനിൽക്കുമെന്ന് ദാനിയേൽ ഉറച്ച തീരുമാനമെടുത്തു. (ദാനീ. 1:8) യഥാർഥ പക്വതയുടെ എത്ര നല്ല തെളിവ്‌!

പക്വതയുള്ള ഒരു ചെറുപ്പക്കാരൻ രാജ്യഹാളിൽ ദൈവത്തിന്‍റെ സുഹൃത്തായും സ്‌കൂളിൽ ലോകത്തിന്‍റെ സുഹൃത്തായും അഭിനയിക്കില്ല (8-‍ാ‍ം ഖണ്ഡിക കാണുക)

8. ദാനിയേലിന്‍റെ മാതൃകയിൽനിന്ന് നിങ്ങൾക്ക് എന്ത് പഠിക്കാനാകും?

8 ദാനിയേലിന്‍റെ മാതൃകയിൽനിന്ന് നിങ്ങൾക്ക് എന്ത് പഠിക്കാനാകും? പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും പക്വതയുള്ള ഒരു യുവവ്യക്തി തന്‍റെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കും. ചുറ്റുപാടുകൾക്കനുസരിച്ച് നിറം മാറുന്ന ഓന്തിനെപ്പോലെയായിരിക്കില്ല അവൻ. പക്വതയുള്ള ഒരു ചെറുപ്പക്കാരൻ രാജ്യഹാളിൽ ദൈവത്തിന്‍റെ സുഹൃത്തായും സ്‌കൂളിൽ ലോകത്തിന്‍റെ സുഹൃത്തായും അഭിനയിക്കില്ല. നേരേമറിച്ച് പരിശോധനകൾ നേരിടുമ്പോൾപ്പോലും ആ വ്യക്തി വിശ്വസ്‌തനായി നിലനിൽക്കും.—എഫെസ്യർ 4:14, 15 വായിക്കുക.

9, 10. (എ) അടുത്തിടെ നേരിട്ട വിശ്വാസത്തിന്‍റെ പരിശോധനയോടു പ്രതികരിച്ച വിധം ചിന്തിക്കുന്നതിൽനിന്ന് ചെറുപ്പക്കാർക്ക് എങ്ങനെ പ്രയോജനം ലഭിച്ചേക്കാം? (ബി) സ്‌നാനത്തിന്‍റെ അർഥം എന്താണ്‌?

9 തീർച്ചയായും ആരും പൂർണരല്ല. ചെറുപ്പക്കാരും പ്രായമായവരും ഇടയ്‌ക്കൊക്കെ തെറ്റുകൾ വരുത്താറുണ്ട്. (സഭാ. 7:20) എന്നാൽ സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെങ്കിൽ യഹോവയുടെ കല്‌പനകൾ അനുസരിക്കാനുള്ള നിങ്ങളുടെ തീരുമാനം എത്ര ശക്തമാണെന്ന് സ്വയമൊന്നു വിലയിരുത്തുന്നതു നല്ലതായിരിക്കും. നിങ്ങളോടുതന്നെ ചോദിക്കുക, ‘ദൈവികനിലവാരങ്ങളോടു എല്ലായ്‌പോഴും പറ്റിനിന്നതിന്‍റെ ഒരു ജീവിതരേഖ എനിക്കുണ്ടോ?’ വിശ്വാസം പരിശോധിക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ സാഹചര്യത്തിൽ നിങ്ങൾ എങ്ങനെയാണ്‌ പ്രതികരിച്ചതെന്ന് ചിന്തിക്കുക. ആ സമയത്ത്‌, ചെയ്യേണ്ട ശരിയായ കാര്യം ഏതായിരുന്നെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് സാധിച്ചോ? ഇനി, ദാനിയേലിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ ചില പ്രത്യേക കഴിവുകൾ ഉപയോഗിക്കാൻ സാത്താന്‍റെ ലോകത്തിലുള്ള ആരെങ്കിലും നിങ്ങളോട്‌ ആവശ്യപ്പെടുന്നെങ്കിലോ? അത്തരമൊരു പ്രലോഭനകരമായ സാഹചര്യത്തിൽ യഹോവയുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?—എഫെ. 5:17.

10 ഈ വ്യക്തിപരമായ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്? സ്‌നാനത്തിന്‍റെ ഗൗരവം മനസ്സിലാക്കാൻ അത്‌ നിങ്ങളെ സഹായിക്കും. സ്‌നാനപ്പെടുമ്പോൾ നിങ്ങൾ യഹോവയ്‌ക്കു പ്രധാനപ്പെട്ട ഒരു വാക്കു കൊടുത്തിട്ടുണ്ടെന്നു മറ്റുള്ളവർ അറിയും. പൂർണഹൃദയത്തോടെ യഹോവയെ എന്നെന്നും സ്‌നേഹിക്കുമെന്നും സേവിക്കുമെന്നും ആണ്‌ നിങ്ങൾ കൊടുത്ത വാക്ക്. (മർക്കോ. 12:30) സ്‌നാനമേൽക്കുന്ന എല്ലാവരും യഹോവയ്‌ക്കു കൊടുത്ത വാക്കു പാലിക്കാൻ ദൃഢചിത്തരായിരിക്കണം.—സഭാപ്രസംഗി 5:4, 5 വായിക്കുക.

ഇത്‌ നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹമാണോ?

11, 12. (എ) സ്‌നാനത്തെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തികൾ ഏതു കാര്യത്തെക്കുറിച്ച് ഉറപ്പുള്ളവരായിരിക്കണം? (ബി) സ്‌നാനം എന്ന യഹോവയുടെ ക്രമീകരണം സംബന്ധിച്ച് ശരിയായ വീക്ഷണം നിലനിറുത്താൻ നിങ്ങളെ എന്തു സഹായിക്കും?

11 യഹോവയുടെ ജനത്തിൽപ്പെട്ട എല്ലാവരും, ചെറുപ്പക്കാർപോലും യഹോവയെ ‘സ്വമേധയാ’ സേവിക്കുമെന്ന് ബൈബിൾ പറയുന്നു. (സങ്കീ. 110:3) അതുകൊണ്ട് സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ഇത്‌ തന്‍റെ വ്യക്തിപരമായ ആഗ്രഹമാണെന്ന് ഉറപ്പുവരുത്തണം. അതിന്‌ നിങ്ങളുടെ ആഗ്രഹം പരിശോധിക്കേണ്ടതുണ്ടായിരിക്കാം, പ്രത്യേകിച്ച് വിശ്വാസത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെങ്കിൽ.

12 വളർന്നുവരവെ, നിങ്ങളുടെ കൂട്ടുകാരോ കൂടെപ്പിറപ്പുകളോ ഒക്കെ, സ്‌നാനമേൽക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാകും. മറ്റുള്ളവരൊക്കെ സ്‌നാനമേൽക്കുന്നതുകൊണ്ടോ ഒരു നിശ്ചിത പ്രായമെത്തിയതുകൊണ്ടോ സ്‌നാനമേൽക്കാൻ നിങ്ങൾക്കു പ്രേരണ തോന്നിയേക്കാം, അതിനെതിരെ ജാഗ്രതയുള്ളവരായിരിക്കണം. യഹോവ വീക്ഷിക്കുന്നതുപോലെതന്നെയാണ്‌ നിങ്ങളും സ്‌നാനത്തെ വീക്ഷിക്കുന്നതെന്ന് എങ്ങനെ ഉറപ്പുവരുത്താം? സ്‌നാനമേൽക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന് ചിന്തിക്കാൻ സമയമെടുക്കുക. ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും അതിന്‍റെ ചില കാരണങ്ങൾ നമ്മൾ പരിചിന്തിക്കും.

13. സ്‌നാനമേൽക്കാനുള്ള തീരുമാനം നിങ്ങളുടെ ഹൃദയത്തിൽനിന്നുള്ളതാണെന്ന് എങ്ങനെ പറയാനാകും?

13 സ്‌നാനമേൽക്കാനുള്ള തീരുമാനം ഹൃദയത്തിൽനിന്നുള്ളതാണോ എന്ന് നിങ്ങളുടെ പ്രാർഥനകൾ വെളിപ്പെടുത്തും. നിങ്ങൾ എത്ര കൂടെക്കൂടെ പ്രാർഥിക്കാറുണ്ട്? ഓരോ കാര്യവും എടുത്തുപറഞ്ഞ് പ്രാർഥിക്കാറുണ്ടോ? ഇതിനുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് യഹോവയുമായി എത്രത്തോളം അടുപ്പമുണ്ടെന്ന് കാണിച്ചുതന്നേക്കാം. (സങ്കീ. 25:4) നമ്മുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരം മിക്കപ്പോഴും യഹോവ തരുന്നത്‌ ബൈബിളിലൂടെയായിരിക്കും. അതുകൊണ്ട് യഹോവയോടു കൂടുതൽ അടുക്കാനും യഹോവയെ ഹൃദയപൂർവം സേവിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുന്ന മറ്റൊരു വിധം നിങ്ങളുടെ പഠനശീലങ്ങൾ പരിശോധിക്കുന്നതാണ്‌. (യോശു. 1:8) നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്‍റെ വ്യക്തിപരമായ ബൈബിൾപഠനം ക്രമമുള്ളതാണോ? കുടുംബാരാധനയിൽ ഞാൻ മനസ്സോടെ പങ്കെടുക്കുന്നുണ്ടോ?’ സ്‌നാനമേൽക്കാനുള്ള നിങ്ങളുടെ തീരുമാനം യഥാർഥത്തിൽ ഹൃദയത്തിൽനിന്നുള്ളതാണോ എന്ന് കണ്ടെത്താൻ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സഹായിക്കും.

സമർപ്പണത്തിന്‍റെ അർഥം

14. സമർപ്പണവും സ്‌നാനവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കുക.

14 സമർപ്പണവും സ്‌നാനവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പല ചെറുപ്പക്കാർക്കും അറിയില്ല. യഹോവയ്‌ക്കു ജീവിതം സമർപ്പിച്ചിട്ടുണ്ടെങ്കിലും സ്‌നാനമേൽക്കാറായിട്ടില്ലെന്നാണ്‌ അവരിൽ ചിലർ പറയുന്നത്‌. എന്നാൽ അത്‌ ശരിയാണോ? സമർപ്പണം എന്നത്‌ യഹോവയെ എന്നെന്നും സേവിച്ചുകൊള്ളാമെന്നു വാക്കു കൊടുത്തുകൊണ്ട് നിങ്ങൾ നടത്തുന്ന പ്രാർഥനയാണ്‌. സ്‌നാനമേൽക്കുമ്പോൾ യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിച്ചിട്ടുണ്ടെന്ന് മറ്റുള്ളവർക്കു തെളിവു കൊടുക്കുകയാണ്‌. അതുകൊണ്ട് സ്‌നാനമേൽക്കുമ്പോൾ യഹോവയ്‌ക്കു സമർപ്പിക്കുക എന്നതിന്‍റെ അർഥം എന്താണെന്ന് മനസ്സിലാക്കേണ്ടത്‌ പ്രധാനമാണ്‌.

15. സമർപ്പണത്തിന്‍റെ അർഥം എന്താണ്‌?

15 സമർപ്പണം നടത്തുമ്പോൾ അപ്പോൾമുതൽ നിങ്ങൾ യഹോവയുടേതാണ്‌ എന്ന് യഹോവയോട്‌ പറയുകയാണ്‌. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം യഹോവയെ സേവിക്കുന്നതായിരിക്കുമെന്ന് നിങ്ങൾ വാക്കു കൊടുക്കുകയാണ്‌. (മത്തായി 16:24 വായിക്കുക.) അത്തരമൊരു വാഗ്‌ദാനം വളരെ ഗൗരവമായി എടുക്കേണ്ട ഒന്നാണ്‌! (മത്താ. 5:33) അങ്ങനെയെങ്കിൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല, യഹോവയ്‌ക്കുള്ളവരാണ്‌ എന്ന് എങ്ങനെ കാണിക്കാം?—റോമ. 14:8.

16, 17. (എ) സ്വയം ത്യജിക്കുക എന്നതിന്‍റെ അർഥം എന്താണെന്ന് ദൃഷ്ടാന്തീകരിക്കുക. (ബി) സമർപ്പണം നടത്തുന്ന ഒരു വ്യക്തി യഥാർഥത്തിൽ എന്താണ്‌ പറയുന്നത്‌?

16 നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. ഒരു കൂട്ടുകാരൻ നിങ്ങൾക്കൊരു കാർ സമ്മാനമായി തരുന്നുവെന്നു സങ്കല്‌പിക്കുക. കാറിന്‍റെ ബുക്കും പേപ്പറും നിങ്ങളുടെ കൈയിൽ തന്നിട്ട് അദ്ദേഹം ഇങ്ങനെ പറയുന്നു: “ഈ കാർ ഇനി നിങ്ങളുടേതാണ്‌.” എന്നാൽ അതിനു ശേഷം സുഹൃത്ത്‌ പറയുന്നു: “താക്കോൽ എന്‍റെ കൈയിലായിരിക്കും. വണ്ടിയോടിക്കുന്നതും ഞാൻതന്നെയായിരിക്കും, നീയല്ല.” ഈ സമ്മാനത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നും? കാർ തന്ന ആ കൂട്ടുകാരനെക്കുറിച്ചോ?

17 ഒരു വ്യക്തി യഹോവയ്‌ക്കു സമർപ്പിക്കുമ്പോൾ, “ഞാൻ അങ്ങയ്‌ക്ക് എന്‍റെ ജീവിതം നൽകുന്നു, ഇനിമുതൽ ഞാൻ അങ്ങയുടേതാണ്‌” എന്ന് ദൈവത്തോടു പറയുകയാണ്‌. ആ വ്യക്തി തന്‍റെ വാക്കു പാലിക്കുമെന്ന് പ്രതീക്ഷിക്കാനുള്ള അവകാശം യഹോവയ്‌ക്കുണ്ട്. എന്നാൽ ആ വ്യക്തി ദൈവത്തെ സേവിക്കാത്ത ഒരാളെ രഹസ്യമായി പ്രണയിച്ചുകൊണ്ട് ദൈവത്തോട്‌ അനുസരണക്കേട്‌ കാണിക്കുന്നെങ്കിലോ? ശുശ്രൂഷയിലെ സമയം കവർന്നെടുക്കുന്നതോ മീറ്റിംഗുകൾ നഷ്ടപ്പെടുത്തുന്നതോ ആയ ഒരു ജോലി ആ വ്യക്തി സ്വീകരിക്കുന്നെങ്കിലോ? അങ്ങനെയെങ്കിൽ ആ വ്യക്തി യഹോവയ്‌ക്കു കൊടുത്ത വാക്ക് പാലിക്കുകയല്ല. കാർ സമ്മാനിച്ചിട്ട് താക്കോൽ സ്വന്തം കൈയിൽ സൂക്ഷിക്കുന്നതിനു തുല്യമായിരിക്കും അത്‌. ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുമ്പോൾ, “എന്‍റെ ജീവിതം ഇനി അങ്ങയ്‌ക്കുള്ളതാണ്‌, എനിക്കുള്ളതല്ല” എന്നു നമ്മൾ പറയുകയാണ്‌. യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങൾ നമ്മൾ ചെയ്യും, നമുക്ക് വ്യക്തിപരമായി ഇഷ്ടമില്ലാത്ത കാര്യമാണെങ്കിൽപ്പോലും. നമുക്ക് യേശുവിനെ അനുകരിക്കാം. യേശു പറഞ്ഞു: “ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്‌ എന്‍റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യാനത്രേ.”—യോഹ. 6:38.

18, 19. (എ) റോസിന്‍റെയും ക്രിസ്റ്റഫറിന്‍റെയും വാക്കുകൾ സ്‌നാനം എന്നത്‌ അനേകം അനുഗ്രഹങ്ങളിലേക്ക് നയിക്കുന്ന ഒരു പദവിയാണെന്ന് പ്രകടമാക്കുന്നത്‌ എങ്ങനെ? (ബി) സ്‌നാനം എന്ന പദവിയെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?

18 വ്യക്തമായും സ്‌നാനം എന്നത്‌ ഗൗരവമുള്ള ഒരു തീരുമാനമാണ്‌. യഹോവയ്‌ക്കു സമർപ്പിക്കുകയും സ്‌നാനമേൽക്കുകയും ചെയ്യുക എന്നത്‌ തീർച്ചയായും ഒരു വലിയ പദവിയാണ്‌. യഹോവയെ സ്‌നേഹിക്കുകയും സമർപ്പണത്തിന്‍റെ അർഥം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന ചെറുപ്പക്കാർ ദൈവത്തിനു തങ്ങളുടെ ജീവിതം സമർപ്പിക്കാനോ സ്‌നാനമേൽക്കാനോ മടി കാണിക്കുകയില്ല. ആ തീരുമാനത്തെക്കുറിച്ച് അവർക്ക് ഒരിക്കലും ഖേദം തോന്നുകയുമില്ല. സ്‌നാനമേറ്റ കൗമാരക്കാരിയായ റോസ്‌ പറയുന്നു: “ഞാൻ യഹോവയെ സ്‌നേഹിക്കുന്നു. മറ്റെന്തു ചെയ്‌താലും യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്നത്ര സന്തോഷം കിട്ടുകയില്ല. സ്‌നാനമേൽക്കാൻ എടുത്ത തീരുമാനത്തെക്കാൾ ഉറപ്പോടെ എടുത്ത മറ്റൊരു തീരുമാനവും എന്‍റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.”

19 ഈ ലേഖനത്തിന്‍റെ തുടക്കത്തിൽ പറഞ്ഞ ക്രിസ്റ്റഫറിനെക്കുറിച്ചെന്ത്? 12-‍ാ‍ം വയസ്സിൽ സ്‌നാനമേൽക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിന്‌ എന്തു തോന്നുന്നു? അങ്ങനെയൊരു തീരുമാനമെടുത്തതിൽ തികഞ്ഞ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. 17-‍ാ‍ം വയസ്സിൽ ക്രിസ്റ്റഫർ ഒരു സാധാരണ മുൻനിരസേവകനായി, 18-‍ാ‍ം വയസ്സിൽ ശുശ്രൂഷാദാസനായി. ഇന്ന് അദ്ദേഹം ബെഥേലിൽ സേവിക്കുന്നു. ക്രിസ്റ്റഫർ പറയുന്നു: “സ്‌നാനമേൽക്കുക എന്നതായിരുന്നു ശരിയായ തീരുമാനം. യഹോവയ്‌ക്കും സംഘടനയ്‌ക്കും വേണ്ടി എനിക്കു ധാരാളം ചെയ്യാനാകുന്നുണ്ട്. അത്‌ എനിക്കു തികഞ്ഞ സംതൃപ്‌തി നൽകുന്നു.” സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് അതിനുവേണ്ടി എങ്ങനെ തയ്യാറെടുക്കാം? അടുത്ത ലേഖനം ഈ ചോദ്യത്തിനുള്ള ഉത്തരം തരും.