സുഭാഷിതങ്ങൾ 14:1-35

14  ബുദ്ധിയുള്ള സ്‌ത്രീ തന്റെ കുടുംബം പണിയുന്നു;+എന്നാൽ വിഡ്‌ഢിയായ സ്‌ത്രീ സ്വന്തം കൈകൊണ്ട്‌ അതു തകർത്തുകളയുന്നു.   നേരോടെ നടക്കുന്നവർ യഹോവയെ ഭയപ്പെടുന്നു;എന്നാൽ വളഞ്ഞ വഴികളിലൂടെ നടക്കുന്നവർ ദൈവത്തെ നിന്ദിക്കുന്നു.   വിഡ്‌ഢിയുടെ വായിൽ അഹങ്കാരത്തിന്റെ വടിയുണ്ട്‌;എന്നാൽ ബുദ്ധിമാന്മാരെ അവരുടെ വായ്‌ സംരക്ഷിക്കും.   കന്നുകാലികളില്ലാത്തപ്പോൾ പുൽത്തൊട്ടി വൃത്തിയായിരിക്കും;എന്നാൽ കാളയുടെ കരുത്തു ധാരാളം വിളവ്‌ നൽകും.   വിശ്വസ്‌തനായ സാക്ഷി നുണ പറയില്ല;എന്നാൽ കള്ളസാക്ഷി നാവെടുത്താൽ* നുണയേ പറയൂ.+   പരിഹാസി ജ്ഞാനം തേടുന്നെങ്കിലും കണ്ടെത്തുന്നില്ല;എന്നാൽ വകതിരിവുള്ളവൻ എളുപ്പം അറിവ്‌ നേടുന്നു.+   വിഡ്‌ഢിയിൽനിന്ന്‌ അകന്നുനിൽക്കുക;അവന്റെ വായിൽ നിനക്കു ജ്ഞാനം കാണാനാകില്ല.+   വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു;എന്നാൽ വിഡ്‌ഢികൾ തങ്ങളുടെ വിഡ്‌ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു.*+   മണ്ടന്മാർ തെറ്റുകൾ* ചിരിച്ചുതള്ളുന്നു;+എന്നാൽ നേരുള്ളവർ രമ്യതയിലാകാൻ തയ്യാറാണ്‌.* 10  ഹൃദയത്തിനു മാത്രമേ സ്വന്തം വേദന മനസ്സിലാകൂ;അതിന്റെ സന്തോഷത്തിൽ പങ്കുചേരാനും മറ്റാർക്കുമാകില്ല. 11  ദുഷ്ടന്റെ വീടു നശിച്ചുപോകും;+എന്നാൽ നേരുള്ളവന്റെ കൂടാരം ഐശ്വര്യസമൃദ്ധമാകും. 12  ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും;+എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.+ 13  ചിരിക്കുമ്പോഴും ഹൃദയം വേദനിക്കുകയായിരിക്കാം;ആഹ്ലാദം ദുഃഖത്തിൽ അവസാനിച്ചേക്കാം. 14  വഴിപിഴച്ച ഹൃദയമുള്ളവൻ തന്റെ വഴികളുടെ ഫലം കൊയ്യും;+എന്നാൽ നല്ല മനുഷ്യൻ തന്റെ പ്രവൃത്തികളുടെ ഫലം ആസ്വദിക്കും.+ 15  അനുഭവജ്ഞാനമില്ലാത്തവൻ* കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു;എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.+ 16  ബുദ്ധിയുള്ള മനുഷ്യൻ ജാഗ്രതയുള്ളവൻ, അവൻ തിന്മയിൽനിന്ന്‌ മാറിനടക്കുന്നു;എന്നാൽ വിഡ്‌ഢി അതിരു കവിഞ്ഞ ആത്മവിശ്വാസമുള്ളവനും എടുത്തുചാട്ടക്കാരനും* ആണ്‌. 17  പെട്ടെന്നു കോപിക്കുന്നവൻ വിഡ്‌ഢിത്തം കാട്ടുന്നു;+എന്നാൽ ചിന്തിച്ച്‌ പ്രവർത്തിക്കുന്നവനെ ആളുകൾ വെറുക്കുന്നു. 18  വിഡ്‌ഢിത്തമായിരിക്കും അനുഭവജ്ഞാനമില്ലാത്തവന്റെ* അവകാശം;എന്നാൽ വിവേകി ജ്ഞാനത്തിന്റെ കിരീടം അണിയും.+ 19  ചീത്ത മനുഷ്യർ നല്ലവരുടെ മുമ്പാകെ കുമ്പിടേണ്ടിവരും;ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കൽ വന്ന്‌ കുമ്പിടും. 20  ദരിദ്രനെ അയൽക്കാർപോലും വെറുക്കുന്നു;+എന്നാൽ പണക്കാരന്‌ അനേകം കൂട്ടുകാരുണ്ടായിരിക്കും.+ 21  അയൽക്കാരനെ പുച്ഛിക്കുന്നവൻ പാപം ചെയ്യുന്നു;എന്നാൽ എളിയവനോടു കരുണ കാണിക്കുന്നവൻ സന്തുഷ്ടൻ.+ 22  ദ്രോഹിക്കാൻ പദ്ധതിയിടുന്നവന്‌ അലഞ്ഞുനടക്കേണ്ടിവരും; എന്നാൽ നന്മ ചെയ്യാൻ ആഗ്രഹമുള്ളവർക്ക്‌ അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും പകരം കിട്ടും.+ 23  കഠിനാധ്വാനം ചെയ്‌താൽ പ്രയോജനം ലഭിക്കും;എന്നാൽ വെറുതേ വാചകമടിക്കുന്നതുകൊണ്ട്‌ ദാരിദ്ര്യമേ ഉണ്ടാകൂ.+ 24  ബുദ്ധിയുള്ളവരുടെ കിരീടം അവരുടെ സമ്പത്താണ്‌;എന്നാൽ വിഡ്‌ഢികളുടെ വിഡ്‌ഢിത്തം വിഡ്‌ഢിത്തത്തിലേക്കേ നയിക്കൂ.+ 25  സത്യസന്ധനായ സാക്ഷി ജീവൻ രക്ഷിക്കുന്നു;എന്നാൽ വഞ്ചകൻ നാവെടുത്താൽ* നുണയേ പറയൂ. 26  യഹോവയോടു ഭയഭക്തിയുള്ളവൻ എല്ലാത്തിലും ദൈവത്തെ ആശ്രയിക്കും;+അത്‌ അവന്റെ മക്കൾക്ക്‌ ഒരു സുരക്ഷിതസ്ഥാനമാണ്‌.+ 27  യഹോവയോടുള്ള ഭയഭക്തി ജീവന്റെ ഉറവയാണ്‌;അതു മരണത്തിന്റെ കുടുക്കുകളിൽനിന്ന്‌ രക്ഷിക്കുന്നു. 28  അനേകം പ്രജകളുള്ളതു രാജാവിനു മഹത്ത്വം;+എന്നാൽ പ്രജകളില്ലാത്ത ഭരണാധിപൻ നശിച്ചുപോകുന്നു. 29  പെട്ടെന്നു കോപിക്കാത്തവനു നല്ല വകതിരിവുണ്ട്‌;+എന്നാൽ മുൻകോപി വിഡ്‌ഢിത്തം കാണിക്കുന്നു.+ 30  ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു;*എന്നാൽ അസൂയ അസ്ഥികളെ ദ്രവിപ്പിക്കുന്നു.+ 31  എളിയവനെ കബളിപ്പിക്കുന്നവൻ സ്രഷ്ടാവിനെ പരിഹസിക്കുന്നു;+എന്നാൽ ദരിദ്രനോടു കരുണ കാണിക്കുന്നവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.+ 32  ദുഷ്ടന്റെ ദുഷ്ടതതന്നെ അവനെ നശിപ്പിക്കും;എന്നാൽ നീതിമാൻ തന്റെ നിഷ്‌കളങ്കതയിൽ* സുരക്ഷിതത്വം കണ്ടെത്തും.+ 33  വകതിരിവുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം സ്വസ്ഥമായി വിശ്രമിക്കുന്നു;+എന്നാൽ വിഡ്‌ഢികൾക്ക്‌ അതു വിളമ്പിയാലേ സമാധാനമാകൂ. 34  നീതി ഒരു ജനതയ്‌ക്കു മഹത്ത്വം നൽകുന്നു;+എന്നാൽ പാപം ജനത്തിന്‌ അപമാനം. 35  ഉൾക്കാഴ്‌ചയുള്ള ദാസനോടു രാജാവിനു പ്രിയം തോന്നുന്നു;+എന്നാൽ നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നവനോടു രാജാവ്‌ കോപിക്കുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ഓരോ ശ്വാസത്തിലും.”
മറ്റൊരു സാധ്യത “വിഡ്‌ഢിത്തം ഉപയോഗിച്ച്‌ മറ്റുള്ളവരെ കബളിപ്പിക്കുന്നു.”
അഥവാ “രമ്യതയിലാകുന്നതിനെ.”
അഥവാ “നേരുള്ളവർക്കു സത്‌പേരുണ്ട്‌.”
അഥവാ “വിവരംകെട്ടവൻ.”
അഥവാ “കോപിഷ്‌ഠനും.”
അഥവാ “വിവരംകെട്ടവന്റെ.”
അഥവാ “ഓരോ ശ്വാസത്തിലും.”
അഥവാ “ആരോഗ്യമേകുന്നു.”
അഥവാ “ധർമനിഷ്‌ഠയിൽ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം