സങ്കീർത്തനം 37:1-40

ദാവീദിന്റേത്‌. א (ആലേഫ്‌) 37  ദുഷ്ടന്മാർ നിമിത്തം അസ്വസ്ഥനാകുകയോ*ദുഷ്‌പ്രവൃത്തിക്കാരോട്‌ അസൂയപ്പെടുകയോ അരുത്‌.+   അവർ പുല്ലുപോലെ പെട്ടെന്നു വാടിപ്പോകും;+ഇളമ്പുല്ലുപോലെ കരിഞ്ഞുണങ്ങും. ב (ബേത്ത്‌)   യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!+ഭൂമിയിൽ* താമസിച്ച്‌ വിശ്വസ്‌തതയോടെ പ്രവർത്തിക്കൂ.+   യഹോവയിൽ അത്യധികം ആനന്ദിക്കൂ!ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും. ג (ഗീമെൽ)   നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ;*+ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.+   ദൈവം നിന്റെ നീതി പ്രഭാതകിരണങ്ങൾപോലെയുംനിന്റെ ന്യായം മധ്യാഹ്നസൂര്യനെപ്പോലെയും ശോഭയുള്ളതാക്കും. ד (ദാലെത്ത്‌)   യഹോവയുടെ മുന്നിൽ മൗനമായിരിക്കൂ!+ദൈവത്തിനായി പ്രതീക്ഷയോടെ* കാത്തിരിക്കൂ! ആരുടെയെങ്കിലും ഗൂഢതന്ത്രങ്ങൾ വിജയിക്കുന്നതു കണ്ട്‌നീ അസ്വസ്ഥനാകരുത്‌.+ ה (ഹേ)   കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷിക്കൂ!+അസ്വസ്ഥനായിത്തീർന്നിട്ട്‌ തിന്മ ചെയ്യരുത്‌.*   കാരണം, ദുഷ്‌പ്രവൃത്തിക്കാരെയെല്ലാം ഇല്ലാതാക്കും.+എന്നാൽ, യഹോവയിൽ പ്രത്യാശ വെക്കുന്നവർ ഭൂമി കൈവശമാക്കും.+ ו (വൗ) 10  കുറച്ച്‌ കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത്‌ നീ നോക്കും;പക്ഷേ, അവരെ കാണില്ല.+ 11  എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും;+സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.+ ז (സയിൻ) 12  ദുഷ്ടൻ നീതിമാന്‌ എതിരെ ഗൂഢാലോചന നടത്തുന്നു;+അവൻ അവനെ നോക്കി പല്ലിറുമ്മുന്നു. 13  എന്നാൽ, യഹോവ ദുഷ്ടനെ നോക്കി പരിഹസിച്ച്‌ ചിരിക്കും;കാരണം, അവന്റെ ദിവസം വരുമെന്നു ദൈവത്തിന്‌ അറിയാം.+ ח (ഹേത്ത്‌) 14  മർദിതരെയും പാവപ്പെട്ടവരെയും വീഴിക്കാനുംനേരിന്റെ വഴിയിൽ നടക്കുന്നവരെ കശാപ്പു ചെയ്യാനുംദുഷ്ടന്മാർ വാൾ ഊരുന്നു, വില്ലു കുലയ്‌ക്കുന്നു.* 15  എന്നാൽ, അവരുടെ വാൾ സ്വന്തം ഹൃദയത്തിൽത്തന്നെ തുളച്ചുകയറും;+അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. ט (തേത്ത്‌) 16  അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾനീതിമാനുള്ള അൽപ്പം ഏറെ നല്ലത്‌.+ 17  കാരണം, ദുഷ്ടന്റെ കൈകൾ ഒടിഞ്ഞുപോകും;എന്നാൽ, നീതിമാനെ യഹോവ താങ്ങും. י (യോദ്‌) 18  കുറ്റമില്ലാത്തവർ അനുഭവിക്കുന്നതെല്ലാം യഹോവയ്‌ക്ക്‌ അറിയാം.അവരുടെ അവകാശസ്വത്ത്‌ എന്നും നിലനിൽക്കും.+ 19  ആപത്തുകാലത്ത്‌ അവർക്കു നാണംകെടേണ്ടിവരില്ല;ക്ഷാമകാലത്ത്‌ അവർക്കു സമൃദ്ധിയുണ്ടായിരിക്കും. כ (കഫ്‌) 20  എന്നാൽ, ദുഷ്ടന്മാർ നശിക്കും;+മേച്ചിൽപ്പുറങ്ങളുടെ ഭംഗി മായുന്നതുപോലെ യഹോവയുടെ ശത്രുക്കൾ ഇല്ലാതാകും;അവർ പുകപോലെ മാഞ്ഞുപോകും. ל (ലാമെദ്‌) 21  ദുഷ്ടൻ വായ്‌പ വാങ്ങുന്നെങ്കിലും തിരികെ കൊടുക്കുന്നില്ല;എന്നാൽ, നീതിമാൻ ഉദാരമായി* നൽകുന്നു.+ 22  ദൈവാനുഗ്രഹമുള്ളവർ ഭൂമി കൈവശമാക്കും;പക്ഷേ, ദൈവത്തിന്റെ ശാപമേറ്റവർ നശിച്ചുപോകും.+ מ (മേം) 23  ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ+യഹോവ അവന്റെ ചുവടുകളെ നയിക്കുന്നു.*+ 24  അവൻ വീണാലും നിലംപരിചാകില്ല;+കാരണം യഹോവ അവന്റെ കൈക്കു പിടിച്ചിട്ടുണ്ട്‌.*+ נ (നൂൻ) 25  ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു, ഇപ്പോഴോ പ്രായം ചെന്നിരിക്കുന്നു;എന്നാൽ, ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ+അവന്റെ മക്കൾ ആഹാരം* ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല.+ 26  അവൻ കനിവ്‌ തോന്നി വായ്‌പ കൊടുക്കുന്നു;+അവന്റെ മക്കളെ അനുഗ്രഹം കാത്തിരിക്കുന്നു. ס (സാമെക്‌) 27  മോശമായതെല്ലാം വിട്ടകന്ന്‌ നല്ലതു ചെയ്യുക;+എങ്കിൽ, നീ എന്നുമെന്നേക്കും ജീവിക്കും. 28  കാരണം, യഹോവ നീതിയെ സ്‌നേഹിക്കുന്നു;ദൈവം തന്റെ വിശ്വസ്‌തരെ ഉപേക്ഷിക്കില്ല.+ ע (അയിൻ) അവർക്ക്‌ എപ്പോഴും സംരക്ഷണം ലഭിക്കും;+എന്നാൽ, ദുഷ്ടന്മാരുടെ സന്തതികൾ നശിച്ചുപോകും.+ 29  നീതിമാന്മാർ ഭൂമി കൈവശമാക്കും;+അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.+ פ (പേ) 30  നീതിമാന്റെ വായ്‌ ജ്ഞാനം* പൊഴിക്കുന്നു;അവന്റെ നാവ്‌ നീതിയെക്കുറിച്ച്‌ സംസാരിക്കുന്നു.+ 31  തന്റെ ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തിലുണ്ട്‌;+അവന്റെ ചുവടുകൾ പിഴയ്‌ക്കില്ല.+ צ (സാദെ) 32  നീതിമാനെ കൊല്ലാൻ തക്കം നോക്കുന്ന ദുഷ്ടൻഅതിനായി അവനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. 33  എന്നാൽ യഹോവ ആ നീതിമാനെ അവന്റെ കൈയിൽ ഏൽപ്പിക്കില്ല,+അവനെ കുറ്റക്കാരനെന്നു വിധിക്കാൻ അനുവദിക്കുകയുമില്ല.+ ק (കോഫ്‌) 34  യഹോവയിൽ പ്രത്യാശവെച്ച്‌ ദൈവത്തിന്റെ വഴിയേ നടക്കൂ!ദൈവം നിന്നെ ഉയർത്തും, നീ ഭൂമി കൈവശമാക്കും. ദുഷ്ടന്മാരുടെ നാശത്തിനു+ നീ സാക്ഷിയാകും.+ ר (രേശ്‌) 35  നിഷ്‌ഠുരനായ ദുഷ്ടനെ ഞാൻ കണ്ടിട്ടുണ്ട്‌;അവൻ, കിളിർത്തുവന്ന മണ്ണിൽത്തന്നെ തഴച്ചുവളർന്ന്‌ പടർന്നുപന്തലിച്ച മരംപോലെ.+ 36  എന്നാൽ അവൻ പെട്ടെന്നു പൊയ്‌പോയി; അവൻ ഇല്ലാതായി;+ഞാൻ എത്ര തിരഞ്ഞിട്ടും അവനെ കണ്ടില്ല.+ ש (ശീൻ) 37  കുറ്റമില്ലാത്തവനെ* ശ്രദ്ധിക്കുക!നേരുള്ളവനെ+ നോക്കുക!ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും.+ 38  എന്നാൽ ലംഘകരെയെല്ലാം തുടച്ചുനീക്കും;ദുഷ്ടന്മാരെയെല്ലാം കൊന്നുകളയും.+ ת (തൗ) 39  നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്നാണ്‌;+ദുരിതകാലത്ത്‌ ദൈവമാണ്‌ അവരുടെ കോട്ട.+ 40  യഹോവ അവരെ സഹായിക്കും, അവരെ വിടുവിക്കും.+ തന്നിൽ അഭയം തേടിയിരിക്കുന്ന അവരെദുഷ്ടന്മാരുടെ കൈയിൽനിന്ന്‌ വിടുവിച്ച്‌ രക്ഷിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “കോപിക്കുകയോ.”
അഥവാ “ദേശത്ത്‌.”
അക്ഷ. “ഉരുട്ടിനീക്കി യഹോവയുടെ മേൽ വെക്കുക.”
അഥവാ “ക്ഷമയോടെ.”
മറ്റൊരു സാധ്യത “അസ്വസ്ഥനാകരുത്‌, അതു ദോഷം മാത്രമേ ചെയ്യൂ.”
അഥവാ “ഞാൺ കെട്ടുന്നു.”
അഥവാ “കനിവ്‌ തോന്നി.”
അഥവാ “ഇടറാതാക്കുന്നു.”
അഥവാ “തന്റെ കൈകൊണ്ട്‌ അവനെ താങ്ങുന്നു.”
അക്ഷ. “അപ്പം.”
അഥവാ “വായ്‌ മന്ദസ്വരത്തിൽ ജ്ഞാനമൊഴികൾ.”
അഥവാ “ധർമനിഷ്‌ഠയുള്ളവനെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം