നഹൂം 3:1-19

3  രക്തച്ചൊരിച്ചിലിന്റെ നഗരത്തിനു ഹാ കഷ്ടം! അവളിൽ നിറയെ വഞ്ചനയും പിടിച്ചുപറിയും ആണ്‌. അവൾക്ക്‌ ഒരിക്കലും ഇരയില്ലാതിരുന്നിട്ടില്ല.   ചാട്ടയ്‌ക്ക്‌ അടിക്കുന്ന ശബ്ദവും ചക്രം ഉരുളുന്ന ശബ്ദവും അവിടെ കേൾക്കാം;പായുന്ന കുതിരയും കുതിച്ചുപായുന്ന രഥവും ഉണ്ട്‌.   കുതിരപ്പുറത്ത്‌ ഇരിക്കുന്ന പടയാളിയും തിളങ്ങുന്ന വാളും മിന്നുന്ന കുന്തവുംമൃതദേഹങ്ങളുടെ കൂട്ടവും ശവശരീരങ്ങളുടെ കൂമ്പാരവും!ശവങ്ങൾക്ക്‌ ഒരു കണക്കുമില്ല. അവർ ശവശരീരങ്ങളിൽ തട്ടിവീഴുന്നു.   ഇതു സംഭവിച്ചത്‌ ഈ വേശ്യ വേശ്യാവൃത്തിയിൽ മുഴുകിയതുകൊണ്ടാണ്‌;അവൾ ആരെയും മോഹിപ്പിക്കുന്ന സുന്ദരിയാണ്‌, ആഭിചാരക്രിയകളിൽ* പ്രഗല്‌ഭയാണ്‌;അവൾ വേശ്യാവൃത്തികൊണ്ട്‌ രാജ്യങ്ങളെയും ആഭിചാരംകൊണ്ട്‌ കുടുംബങ്ങളെയും കെണിയിലാക്കുന്നു.   സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു:“ഇതാ, ഞാൻ നിനക്ക്‌* എതിരാണ്‌.+ഞാൻ നിന്റെ ഉടുപ്പു നിന്റെ മുഖംവരെ പൊക്കും;ഞാൻ ജനതകളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ അപമാനവും കാണിക്കും.   ഞാൻ നിന്റെ മേൽ ചെളി വാരിയെറിയും;അങ്ങനെ എല്ലാവരും നിന്നെ അറയ്‌ക്കും.ഞാൻ നിന്നെ ഒരു പരിഹാസപാത്രമാക്കും.+   നിന്നെ കാണുന്നവരെല്ലാം ഓടിമറയും;+അവർ പറയും: ‘നിനെവെ നശിച്ചുപോയിരിക്കുന്നു! അവളോട്‌ ആരു സഹതാപം കാണിക്കും?’ നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ആരെ കൊണ്ടുവരും?   നൈൽ കനാലുകൾക്കരികെ+ ഉണ്ടായിരുന്ന നോ-അമ്മോനെക്കാൾ* നീ മെച്ചമാണോ?+ അവളുടെ ചുറ്റും വെള്ളമായിരുന്നു;കടലായിരുന്നു അവളുടെ സമ്പത്തും മതിലും.   അവളുടെ അതിരില്ലാത്ത ശക്തിയുടെ ഉറവ്‌ എത്യോപ്യയും ഈജിപ്‌തും ആയിരുന്നു. പൂത്യരും+ ലിബിയക്കാരും ആയിരുന്നു അവളുടെ* സഹായികൾ.+ 10  എന്നാൽ അവളെപ്പോലും ബന്ദിയായി കൊണ്ടുപോയി.അവൾ അടിമത്തത്തിലേക്കു പോയി.+ അവളുടെ കുട്ടികളെ ഓരോ തെരുക്കോണിലുംവെച്ച്‌* നിലത്തടിച്ച്‌ ചിതറിച്ചു. അവളുടെ പ്രധാനികൾക്കുവേണ്ടി അവർ നറുക്കിട്ടു;അവളുടെ മഹാന്മാരെയെല്ലാം കാൽവിലങ്ങ്‌ ഇട്ട്‌ ബന്ധിച്ചു. 11  നീയും കുടിച്ച്‌ ലക്കുകെടും;+നീ ഒളിച്ചിരിക്കും. നീ ശത്രുവിൽനിന്ന്‌ അഭയം തേടി അലയും. 12  ആദ്യഫലങ്ങൾ പഴുത്തുനിൽക്കുന്ന അത്തി മരങ്ങൾപോലെയാണു നിന്റെ കോട്ടകളെല്ലാം;ഒന്നു കുലുക്കിയാൽ, വിഴുങ്ങാൻ നിൽക്കുന്നവരുടെ വായിലേക്ക്‌ അവ വീഴും. 13  ഇതാ നിന്റെ സൈന്യം നിനക്ക്‌ ഇടയിലെ സ്‌ത്രീകളെപ്പോലെ! ശത്രുക്കൾക്കായി നിന്റെ ദേശത്തിന്റെ കവാടങ്ങൾ മലർക്കെ തുറന്നുകിടക്കും. നിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ കത്തിപ്പോകും. 14  ഉപരോധകാലത്തിനായി വെള്ളം ശേഖരിക്കുക!+ നിന്റെ കോട്ടകൾ ബലപ്പെടുത്തുക. ചേറിൽ ഇറങ്ങി കളിമണ്ണു ചവിട്ടിക്കുഴയ്‌ക്കുക;ഇഷ്ടിക ഉണ്ടാക്കാനുള്ള അച്ച്‌ എടുക്കുക. 15  അവിടെയും തീ നിന്നെ ദഹിപ്പിക്കും. വാൾ നിന്നെ വെട്ടിവീഴ്‌ത്തും.+ വെട്ടുക്കിളിക്കുഞ്ഞുങ്ങളെപ്പോലെ അതു നിന്നെ തിന്നൊടുക്കും.+ വെട്ടുക്കിളിക്കുഞ്ഞുങ്ങളെപ്പോലെ പെരുകുക; അതെ, വെട്ടുക്കിളികളെപ്പോലെ പെരുകുക. 16  നീ നിന്റെ വ്യാപാരികളെ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അസംഖ്യമാക്കിയിരിക്കുന്നു. വെട്ടുക്കിളിക്കുഞ്ഞുങ്ങൾ അവയുടെ തൊലി ഉരിഞ്ഞ്‌ പറന്നുപോകുന്നു. 17  നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയുംഉദ്യോഗസ്ഥർ വെട്ടുക്കിളിക്കൂട്ടത്തെപ്പോലെയും ആണ്‌. തണുപ്പുള്ള ദിവസം അവ കൽത്തൊഴുത്തിൽ തങ്ങുന്നു.എന്നാൽ സൂര്യപ്രകാശം അടിക്കുമ്പോൾ അവ പറന്നുപോകുന്നു;അവ എവിടെയാണെന്ന്‌ ആർക്കും അറിയില്ല. 18  അസീറിയൻ രാജാവേ, നിന്റെ ഇടയന്മാർ ഉറക്കം തൂങ്ങുന്നു,നിന്റെ പ്രധാനികൾ അവരുടെ വീടുകളിൽത്തന്നെ കഴിയുന്നു. നിന്റെ പ്രജകൾ പർവതങ്ങളിൽ ചിതറിപ്പോയിരിക്കുന്നു.അവരെ ആരും ഒരുമിച്ചുകൂട്ടുന്നില്ല.+ 19  നിന്റെ ദുരിതത്തിൽനിന്ന്‌ നിനക്കു കരകയറാനാകില്ല. നിന്റെ മുറിവ്‌ സുഖപ്പെടുത്താനാകില്ല. നിന്നെക്കുറിച്ചുള്ള വാർത്ത കേൾക്കുന്നവരെല്ലാം കൈ കൊട്ടും;+നിന്റെ കൊടുംക്രൂരതയ്‌ക്കിരയാകാത്ത ആരാണുള്ളത്‌?”+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ആഭിചാരം” കാണുക.
അതായത്‌, നിനെവെക്ക്‌.
അതായത്‌, തീബ്‌സിനെക്കാൾ.
അക്ഷ. “നിന്റെ.”
അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്‌ക്കൽവെച്ച്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം