ഉൽപത്തി 32:1-32

32  പിന്നീട്‌ യാത്ര തുടർന്ന യാക്കോബിനു ദൈവദൂതന്മാർ പ്രത്യക്ഷരായി.  അവരെ കണ്ട ഉടനെ, “ഇതു ദൈവത്തിന്റെ പാളയമാണ്‌” എന്നു പറഞ്ഞ്‌ യാക്കോബ്‌ ആ സ്ഥലത്തിനു മഹനയീം* എന്നു പേരിട്ടു.  പിന്നെ തന്റെ ചേട്ടനായ ഏശാവിന്റെ അടുത്തേക്ക്‌, അതായത്‌ ഏദോമിന്റെ+ പ്രദേശമായ സേയീർ+ ദേശത്തേക്ക്‌, യാക്കോബ്‌ തനിക്കു മുമ്പായി സന്ദേശവാഹകരെ അയച്ചു.  അവരോടു കല്‌പിച്ചു: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട്‌ ഇങ്ങനെ പറയണം: ‘അങ്ങയുടെ ദാസനായ യാക്കോബ്‌ പറയുന്നു, “ഇക്കാലമത്രയും ഞാൻ ലാബാനോടൊപ്പം താമസിക്കുകയായിരുന്നു.*+  ഞാൻ കാളകളെയും കഴുതകളെയും ആടുകളെയും ദാസീദാസന്മാരെയും സമ്പാദിച്ചു.+ ഇക്കാര്യം എന്റെ യജമാനനെ അറിയിക്കാനും അങ്ങയ്‌ക്ക്‌ എന്നോടു കരുണ തോന്നാനും വേണ്ടിയാണു ഞാൻ ഈ സന്ദേശം അയയ്‌ക്കുന്നത്‌.”’”  ദൂതന്മാർ മടങ്ങിയെത്തി യാക്കോബിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ ചേട്ടനായ ഏശാവിനെ കണ്ടു. ഏശാവ്‌ അങ്ങയെ കാണാൻ വരുന്നുണ്ട്‌. 400 പുരുഷന്മാരും കൂടെയുണ്ട്‌.”+  അതു കേട്ടപ്പോൾ യാക്കോബ്‌ ആകെ ഭയന്നുപോയി, വല്ലാതെ പേടിച്ചുവിറച്ചു.+ അതുകൊണ്ട്‌ തന്നോടൊപ്പമുള്ള ആളുകളെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി തിരിച്ചു.  “ഏശാവ്‌ ഒരു കൂട്ടത്തെ ആക്രമിച്ചാൽ മറ്റേ കൂട്ടത്തിനു രക്ഷപ്പെടാമല്ലോ!” എന്നു പറഞ്ഞു.  അതിനു ശേഷം യാക്കോബ്‌ പറഞ്ഞു: “എന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവമേ, എന്റെ അപ്പനായ യിസ്‌ഹാക്കിന്റെ ദൈവമേ, യഹോവേ, ‘നിന്റെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക, ഞാൻ നിനക്കു നന്മ ചെയ്യും’ എന്ന്‌ എന്നോടു കല്‌പിച്ച ദൈവമേ,+ 10  അങ്ങയുടെ ഈ ദാസനോട്‌ ഇതുവരെ കാണിച്ച അചഞ്ചലമായ സ്‌നേഹത്തിനും വിശ്വസ്‌തതയ്‌ക്കും+ അടിയൻ യോഗ്യനല്ല. കാരണം ഈ യോർദാൻ കടക്കുമ്പോൾ എന്റെ വടി മാത്രമേ എന്റെ കൈയിലുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞാൻ വർധിച്ച്‌ രണ്ടു കൂട്ടമായിരിക്കുന്നു!+ 11  എന്റെ ചേട്ടനായ ഏശാവിന്റെ കൈയിൽനിന്ന്‌ എന്നെ രക്ഷിക്കണമെന്നു ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നു.+ ഏശാവ്‌ വന്ന്‌ എന്നെയും കുട്ടികളെയും അവരുടെ അമ്മമാരെയും ആക്രമിക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.+ 12  ‘ഞാൻ നിനക്ക്‌ ഉറപ്പായും നന്മ ചെയ്യുകയും നിന്റെ സന്തതിയെ* കടലിലെ മണൽത്തരികൾപോലെ എണ്ണിയാൽ തീരാത്തത്ര വർധിപ്പിക്കുകയും ചെയ്യും’+ എന്ന്‌ അങ്ങ്‌ പറഞ്ഞിട്ടുണ്ടല്ലോ.” 13  അന്നു രാത്രി യാക്കോബ്‌ അവിടെ താമസിച്ചു. പിന്നെ ചേട്ടനായ ഏശാവിനു സമ്മാനിക്കാൻ മൃഗങ്ങളിൽ ചിലതിനെ വേർതിരിച്ചു.+ 14  200 പെൺകോലാടുകളെയും 20 ആൺകോലാടുകളെയും 200 പെൺചെമ്മരിയാടുകളെയും 20 ആൺചെമ്മരിയാടുകളെയും 15  30 ഒട്ടകങ്ങളെയും അവയുടെ കുഞ്ഞുങ്ങളെയും 40 പശുക്കളെയും 10 കാളകളെയും 20 പെൺകഴുതകളെയും വളർച്ചയെത്തിയ 10 ആൺകഴുതകളെയും+ ഏശാവിനു കൊടുത്തയച്ചു. 16  ഒന്നിനു പുറകേ ഒന്നായി ഓരോ കൂട്ടത്തെയും ദാസന്മാരുടെ കൈയിൽ ഏൽപ്പിച്ചിട്ട്‌ യാക്കോബ്‌ പറഞ്ഞു: “എനിക്കു മുമ്പേ നിങ്ങൾ അപ്പുറം കടക്കുക. ഓരോ കൂട്ടവും അടുത്ത കൂട്ടത്തിൽനിന്ന്‌ കുറച്ച്‌ അകലം പാലിച്ച്‌ വേണം പോകാൻ.” 17  പിന്നെ ഒന്നാമനോടു കല്‌പിച്ചു: “എന്റെ ചേട്ടനായ ഏശാവ്‌ നിന്നെ കാണുമ്പോൾ, ‘നീ ആരുടെ ദാസൻ, എവിടെ പോകുന്നു, നിന്റെ മുന്നിലുള്ള ഇവയെല്ലാം ആരുടേതാണ്‌’ എന്നെല്ലാം ചോദിച്ചാൽ 18  നീ ഇങ്ങനെ പറയണം: ‘ഇവയെല്ലാം അങ്ങയുടെ ദാസനായ യാക്കോബിന്റേതാണ്‌. യജമാനനായ ഏശാവിന്‌ യാക്കോബ്‌ അയച്ചിരിക്കുന്ന സമ്മാനമാണ്‌ ഇവ.+ ഇതാ, യാക്കോബും പിന്നാലെ വരുന്നുണ്ട്‌.’” 19  രണ്ടാമനോടും മൂന്നാമനോടും ഓരോ കൂട്ടത്തോടും ഒപ്പം പോകുന്ന എല്ലാവരോടും യാക്കോബ്‌ കല്‌പിച്ചു: “ഏശാവിനെ കാണുമ്പോൾ നിങ്ങളും ഇങ്ങനെതന്നെ പറയണം. 20  കൂടാതെ, ‘അങ്ങയുടെ ദാസനായ യാക്കോബ്‌ പിന്നാലെയുണ്ട്‌’ എന്നും പറയണം.” കാരണം യാക്കോബ്‌ തന്നോടുതന്നെ പറഞ്ഞു: ‘എനിക്കു മുമ്പായി സമ്മാനം കൊടുത്തയച്ച്‌+ ഏശാവിനെ ശാന്തനാക്കാൻ കഴിഞ്ഞാൽ, പിന്നീടു നേരിൽ കാണുമ്പോൾ ഏശാവ്‌ എന്നെ ദയയോടെ സ്വീകരിച്ചേക്കും.’ 21  അങ്ങനെ സമ്മാനങ്ങൾ യാക്കോബിനു മുമ്പായി അപ്പുറം കടന്നു. എന്നാൽ യാക്കോബ്‌ അന്നു രാത്രി കൂടാരത്തിൽ കഴിഞ്ഞു. 22  യാക്കോബ്‌ രാത്രിയിൽ തന്റെ രണ്ടു ഭാര്യമാരെയും+ രണ്ടു ദാസിമാരെയും+ 11 ആൺമക്കളെയും കൂട്ടി ആഴം കുറഞ്ഞ ഭാഗത്തുകൂടി യബ്ബോക്ക്‌+ നദി കുറുകെ കടന്നു. 23  അങ്ങനെ അവരെയെല്ലാം നദിക്ക്‌* അക്കര കടത്തി. തനിക്കുണ്ടായിരുന്നതെല്ലാം യാക്കോബ്‌ അക്കരെ എത്തിച്ചു. 24  ഒടുവിൽ യാക്കോബ്‌ മാത്രം ശേഷിച്ചു. അപ്പോൾ ഒരു പുരുഷൻ വന്ന്‌ നേരം പുലരുന്നതുവരെ യാക്കോബുമായി മല്ലുപിടിച്ചു.+ 25  ജയിക്കാൻ കഴിയുന്നില്ലെന്നു കണ്ടപ്പോൾ അയാൾ യാക്കോബിന്റെ ഇടുപ്പെല്ലിൽ തൊട്ടു. അങ്ങനെ അയാളുമായുള്ള മല്‌പിടിത്തത്തിൽ യാക്കോബിന്റെ ഇടുപ്പ്‌ ഉളുക്കിപ്പോയി.+ 26  പിന്നെ അയാൾ, “നേരം പുലരുന്നു, എന്നെ വിടൂ” എന്നു പറഞ്ഞു. “എന്നെ അനുഗ്രഹിക്കാതെ ഞാൻ വിടില്ല” എന്നു യാക്കോബ്‌ പറഞ്ഞു.+ 27  “നിന്റെ പേര്‌ എന്താണ്‌” എന്ന്‌ അയാൾ ചോദിച്ചപ്പോൾ, “യാക്കോബ്‌” എന്നു പറഞ്ഞു. 28  അയാൾ പറഞ്ഞു: “ഇനി നിന്റെ പേര്‌ യാക്കോബ്‌ എന്നല്ല, ഇസ്രായേൽ* എന്നായിരിക്കും.+ കാരണം നീ ദൈവത്തോടും മനുഷ്യനോടും പൊരുതി ജയിച്ചിരിക്കുന്നു.”+ 29  യാക്കോബ്‌ അയാളോട്‌, “ദയവായി അങ്ങയുടെ പേര്‌ എന്താണെന്നു പറയുക” എന്നു പറഞ്ഞു. എന്നാൽ അയാൾ, “നീ എന്റെ പേര്‌ അന്വേഷിക്കുന്നത്‌ എന്തിന്‌”+ എന്നു ചോദിച്ചു. അതിനു ശേഷം അയാൾ അവിടെവെച്ച്‌ യാക്കോബിനെ അനുഗ്രഹിച്ചു. 30  അതിനാൽ യാക്കോബ്‌ ആ സ്ഥലത്തിനു പെനീയേൽ*+ എന്നു പേരിട്ടു. കാരണം യാക്കോബ്‌ പറഞ്ഞു: “ദൈവത്തെ മുഖാമുഖം കണ്ടെങ്കിലും ഞാൻ ജീവനോടിരിക്കുന്നു.”+ 31  യാക്കോബ്‌ പെനുവേൽ* വിട്ട്‌ പോകുമ്പോഴേക്കും സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു. എന്നാൽ ഇടുപ്പ്‌ ഉളുക്കിയതുകൊണ്ട്‌+ മുടന്തിയാണു നടന്നത്‌. 32  യാക്കോബിന്റെ ഇടുപ്പിൽ തുടഞരമ്പിന്‌* അടുത്തായി അയാൾ തൊട്ടതുകൊണ്ട്‌ ഇന്നുവരെയും ഇസ്രായേൽമക്കൾ ഇടുപ്പിലെ തുടഞരമ്പു കഴിക്കാറില്ല.

അടിക്കുറിപ്പുകള്‍

അർഥം: “രണ്ടു പാളയം.”
അഥവാ “പരദേശിയായി താമസിക്കുകയായിരുന്നു.”
അക്ഷ. “വിത്തിനെ.”
അഥവാ “നീർച്ചാലിന്‌.”
അർഥം: “ദൈവത്തോടു പോരാടുന്നവൻ (മടുത്തുപോകാത്തവൻ)” അഥവാ “ദൈവം പോരാടുന്നു.”
അർഥം: “ദൈവത്തിന്റെ മുഖം.”
അഥവാ “പെനീയേൽ.”
അക്ഷ. “തുടയിലെ സ്‌നായുവിന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം