ഉത്തമഗീതം 2:1-17

2  “തീരസമതലത്തിലെ വെറുമൊരു കുങ്കുമപ്പൂവാണു ഞാൻ,താഴ്‌വാരങ്ങളിൽ വിരിഞ്ഞ ഒരു ലില്ലിപ്പൂ.”+   “മുൾച്ചെടികൾക്കിടയിൽ നിൽക്കുന്ന ലില്ലിപ്പൂപോലെയാണുപെൺകൊടികൾക്കിടയിൽ എൻ പ്രിയ.”   “യുവാക്കന്മാർക്കിടയിൽ എൻ പ്രിയൻകാട്ടുമരങ്ങൾക്കിടയിൽ നിൽക്കുന്ന ആപ്പിൾ മരംപോലെ. അവന്റെ തണലിൽ ഇരിക്കാൻ ഞാൻ എത്ര കൊതിക്കുന്നു!അവന്റെ കനികൾ എന്റെ നാവിൽ മധുരിക്കുന്നു.   അവൻ എന്നെ വിരുന്നുശാലയിൽ* കൊണ്ടുവന്നു.എന്റെ മീതെ അവൻ സ്‌നേഹക്കൊടി പാറിച്ചു.   ഞാൻ പ്രണയപരവശയാണ്‌.ഉണക്കമുന്തിരിയടകൾകൊണ്ട്‌+ എനിക്കു ചൈതന്യം പകരൂ!ആപ്പിൾപ്പഴം തന്ന്‌ എനിക്ക്‌ ഉന്മേഷം പകരൂ!   അവന്റെ ഇടങ്കൈ എനിക്കു തലയണയായുണ്ട്‌.അവന്റെ വലങ്കൈ എന്നെ പുണരുന്നു.+   യരുശലേംപുത്രിമാരേ, കാട്ടിലെ ചെറുമാനുകളുടെയും പേടമാനുകളുടെയും+ പേരിൽഞാൻ നിങ്ങളെക്കൊണ്ട്‌ ആണയിടുവിക്കുന്നു: പ്രേമിക്കാൻ താത്‌പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത്‌ ഇളക്കിവിടരുതേ.+   എന്റെ പ്രിയന്റെ സ്വരം കേൾക്കുന്നു. മലകൾ താണ്ടി, കുന്നുകൾ ചാടിക്കടന്ന്‌അതാ, അവൻ വരുന്നു!   എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയാണ്‌, ഒരു കലമാൻകുട്ടിയെപ്പോലെ!+ അവൻ അതാ, നമ്മുടെ ചുവരിനു പിന്നിൽ നിന്ന്‌ജനാലയിലൂടെ കണ്ണിമയ്‌ക്കാതെ നോക്കുന്നു,ജനലഴികൾക്കിടയിലൂടെ അവൻ സൂക്ഷിച്ചുനോക്കുന്നു. 10  എന്റെ പ്രിയൻ എന്നോടു സംസാരിക്കുന്നു. അവൻ പറയുന്നു: ‘എന്റെ പ്രിയേ, എഴുന്നേൽക്കൂ!എന്റെ സുന്ദരീ, എന്റെകൂടെ വരൂ. 11  ശൈത്യകാലം* തീർന്നു, മഴയും മാറി. 12  നാട്ടിലെങ്ങും പൂക്കൾ വിരിഞ്ഞുതുടങ്ങി.+മുന്തിരിവള്ളി വെട്ടിയൊരുക്കുംകാലം വന്നെത്തി.+ചെങ്ങാലിപ്രാവിന്റെ+ പാട്ടും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 13  അത്തി മരത്തിൽ ആദ്യം കായ്‌ച്ചവ പഴുത്തുതുടങ്ങി;+മുന്തിരിവള്ളികൾ പൂത്തുലഞ്ഞ്‌ സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റ്‌ വരൂ! എന്റെ സുന്ദരീ, എന്റെകൂടെ വരൂ. 14  ചെങ്കുത്തായ പാറയിലെ ഒളിയിടങ്ങളിലുംപാറയിടുക്കുകളിലും ഇരിക്കുന്ന എന്റെ പ്രാവേ,+ഞാൻ നിന്നെ കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ.+നിൻ സ്വരം മധുരസ്വരം, നിൻ രൂപം അതിമനോഹരം!’”+ 15  “ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തുലഞ്ഞിരിക്കയാൽഅവ നശിപ്പിക്കുന്ന കുറുക്കന്മാരെ,ആ കുട്ടിക്കുറുക്കന്മാരെ, പിടിച്ചുതരൂ!” 16  “എന്റെ പ്രിയൻ എന്റേതു മാത്രം, ഞാൻ അവന്റേതു മാത്രവും.+ അവൻ ലില്ലികൾക്കിടയിൽ ആടു മേയ്‌ക്കുന്നു.+ 17  ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,നമുക്കിടയിലുള്ള മലകളിലെ* ചെറുമാനിനെയും+ കലമാൻകുട്ടിയെയും+ പോലെഎന്റെ പ്രിയനേ, നീ വേഗം മടങ്ങിവരൂ.

അടിക്കുറിപ്പുകള്‍

അക്ഷ. “വീഞ്ഞുവീട്ടിൽ.”
അഥവാ “മഴക്കാലം.”
അക്ഷ. “പകൽ മന്ദമായി വീശുംമുമ്പേ.”
മറ്റൊരു സാധ്യത “ഇടയിൽ വിടവുള്ള മലകളിലെ.” അഥവാ “ബീതെർമലകളിലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം