വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസങ്ങൾക്ക്‌ ചേർച്ചയിൽ ബൈബിളിന്‌ മാറ്റം വരുത്തിയിട്ടുണ്ടോ?

യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസങ്ങൾക്ക്‌ ചേർച്ചയിൽ ബൈബിളിന്‌ മാറ്റം വരുത്തിയിട്ടുണ്ടോ?

 ഇല്ല, ഞങ്ങൾ അങ്ങനെ ചെയ്‌തിട്ടില്ല. പകരം, ഞങ്ങളുടെ വിശ്വാസങ്ങൾ ബൈബിളിനോടു പൂർണമായും ചേർച്ചയിൽഅല്ലെന്നു തിരിച്ചറിയുമ്പോൾ ആ വിശ്വാസങ്ങൾക്കാണ്‌ ഞങ്ങൾ മാറ്റംവരുത്തുന്നത്‌; അങ്ങനെ വരുത്തിയിട്ടുമുണ്ട്‌.

 1950-ൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം പുറത്തിറക്കുന്നതിനു വളരെ മുമ്പുതന്നെ ഞങ്ങൾ ബൈബിൾ പരിശോധിച്ചിരുന്നു. അതിനായി ലഭ്യമായ ഏതു പരിഭാഷയും ഞങ്ങൾ ഉപയോഗിച്ചു. അതിൽ അധിഷ്‌ഠിതമായിരുന്നു ഞങ്ങളുടെ വിശ്വാസങ്ങൾ. യഹോവയുടെ സാക്ഷികളുടെ, കാലങ്ങളായുള്ള വിശ്വാസങ്ങളുടെ ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക. ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതു അങ്ങനെതന്നെയാണോ എന്ന്‌ നിങ്ങൾക്കുതന്നെ തീരുമാനിക്കാം.

  1.   ഞങ്ങൾ വിശ്വസിക്കുന്നത്‌: ദൈവം ഒരു ത്രിത്വമല്ല. സീയോന്റെ വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) 1882 ജൂലൈ ലക്കത്തിൽ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോവയാം ദൈവത്തിലും യേശുവിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവെന്നിരിക്കെ, അവർ ഒരു ആളായ മൂന്നു ദൈവങ്ങളാണെന്ന്‌, അല്ലെങ്കിൽ ചിലർ പറയുന്നതുപോലെ, മൂന്ന്‌ ആളുകളായുള്ള ഒരു ദൈവമാണെന്ന്‌ ഉള്ള ഉപദേശത്തെ ഞങ്ങൾ തികച്ചും തിരുവെഴുത്തുവിരുദ്ധമെന്ന നിലയിൽ തള്ളിക്കളയുന്നുവെന്ന്‌ ഞങ്ങളുടെ വായനക്കാർക്ക്‌ അറിവുണ്ട്‌.”

      ബൈബിൾ പറയുന്നത്‌: “യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവർത്തനപുസ്‌തകം 6:4, സത്യവേദപുസ്‌തകം) “പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്‌തു എന്ന ഏകകർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1 കൊരിന്ത്യർ 8:6, സത്യവേദപുസ്‌തകം) യേശുതന്നെ ഇങ്ങനെ പറഞ്ഞു: “പിതാവു എന്നെക്കാൾ വലിയവനല്ലോ”—യോഹന്നാൻ 14:28, സത്യവേദപുസ്‌തകം.

  2.   ഞങ്ങൾ വിശ്വസിക്കുന്നത്‌: ഒരു തീനരകത്തിലെ നിത്യദണ്ഡനമില്ല. 1882 ജൂൺ ലക്കം സീയോന്റെ വീക്ഷാഗോപുരത്തിന്റെ വിഷയം “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്നതായിരുന്നു. ഇംഗ്ലീഷിലുള്ള ജയിംസ്‌ രാജാവിന്റെ ഭാഷാന്തരത്തിൽനിന്ന്‌ റോമർ 6:23 ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു ആ വിഷയം. അതിൽ ഇങ്ങനെ പറയുന്നു: “ഈ പ്രസ്‌താവന സുവ്യക്തവും ലളിതവും ആണ്‌. എന്നാൽ, ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന്‌ അവകാശപ്പെടുന്ന അനേകർ ലളിതമായ ഈ പ്രസ്‌താവനയെ എതിർത്തുകൊണ്ടിരിക്കുന്നത്‌ എത്ര വിചിത്രമാണ്‌. അതുകൂടാതെ, പാപത്തിന്റെ ശമ്പളം എന്നേക്കും ദണ്ഡനം അനുഭവിച്ച്‌ ജീവിക്കുന്നതാണെന്ന്‌ തങ്ങൾ വിശ്വസിക്കുന്നെന്നും ബൈബിൾ അങ്ങനെയാണ്‌ പഠിപ്പിക്കുന്നതെന്നും അവർ തറപ്പിച്ചുപറയുകയും ചെയ്യുന്നു.”

      ബൈബിൾ പറയുന്നത്‌: “പാപം ചെയ്യുന്ന ദേഹി മരിക്കും.” (യെഹെസ്‌കേൽ 18:4, 20, സത്യവേദപുസ്‌തകം) ദൈവത്തെ എതിർക്കുന്നവർക്കുള്ള അന്തിമശിക്ഷ നിത്യദണ്ഡനമല്ല, പകരം “നിത്യനാശ”മാണ്‌.—2 തെസ്സലോനിക്യർ 1:10, സത്യവേദപുസ്‌തകം.

  3.   ഞങ്ങൾ വിശ്വസിക്കുന്നത്‌: ദൈവരാജ്യം എന്നത്‌ ഹൃദയത്തിലെ ഒരു അവസ്ഥയല്ല, അത്‌ ഒരു യഥാർഥ ഭരണകൂടമാണ്‌. ദൈവരാജ്യത്തെക്കുറിച്ച്‌ 1881 ഡിസംബർ ലക്കം സീയോന്റെ വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞിരുന്നു: “ഈ രാജ്യം സ്ഥാപിക്കുന്നതിൽ ഭൂമിയിലെ സകല രാജ്യങ്ങളെയും നശിപ്പിക്കുന്നത്‌ തീർച്ചയായും ഉൾപ്പെടുന്നു.”

      ബൈബിൾ പറയുന്നത്‌: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”—ദാനീയേൽ 2:44, സത്യവേദപുസ്‌തകം.

തങ്ങളുടെ വിശ്വാസങ്ങളെ പിന്തുണയ്‌ക്കാൻ യഹോവയുടെ സാക്ഷികൾ പുതിയ ലോക ഭാഷാന്തരത്തെ ആശ്രയിക്കുന്നുണ്ടോ?

 ഇല്ല. സാക്ഷീകരണവേലയിൽ ഞങ്ങൾ ഇപ്പോഴും പല ഭാഷാന്തരങ്ങൾ ഉപയോഗിക്കാറുണ്ട്‌. സൗജന്യ ബൈബിൾപഠനത്തിന്റെ ഭാഗമായി ഞങ്ങൾ പുതിയ ലോക ഭാഷാന്തരത്തിന്റെ ഒരു പ്രതി വില ഈടാക്കാതെ നൽകാറുണ്ടെങ്കിലും മറ്റു ഭാഷാന്തരങ്ങൾ ഉപയോഗിക്കാൻ താത്‌പര്യമുള്ളവരോടൊപ്പവും സന്തോഷത്തോടെ ഞങ്ങൾ പഠിക്കുന്നു.